മനുഷ്യാവകാശ കമ്മീഷൻ.

ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിലുള്ള തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ.

          ഡോക്ടർമാർക്കും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തെരുവുനായ ശല്യം എത്രയും വേഗം അവസാനിപ്പിച്ച ശേഷം നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം   കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.  നവംബർ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

          മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.     

          മെഡിക്കൽ കോളേജിലെ ലേണിംഗ് റിസോഴ്സ് സെന്റർ വളപ്പിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് അനാട്ടമി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായത്.